Wednesday, September 19, 2012

ഒരു ആഫ്രിക്കന്‍ നടോടിക്കഥ.


നായാട്ടുകാര്‍ പിടിക്കാനോടിച്ച ഒരു പാമ്പ്‌ ഭയത്തോടെ അടുത്തുകണ്ട ഒരു കര്‍ഷകന്റെ കുടിലിലേക്കു ഓടിക്കയറി. തന്നെ നായാട്ടുകാരില്‍ നിന്നും രക്ഷിക്കണമെന്ന പാമ്പിന്റെ അപേക്ഷ കേട്ട്‌ കര്‍ഷകന്‍ പാമ്പിനെ തന്റെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു.

അപകടം അകന്നതിനുശേഷം കര്‍ഷകന്‍ പാമ്പിനോട് തന്റെ വസ്ത്രങ്ങള്‍ക്കടിയില്‍ നിന്നും പുറത്തുവരാന്‍ പറഞ്ഞപ്പോള്‍ ഇവിടെ നല്ല ചൂടും സുരക്ഷിതത്വവു
ം ഉള്ളതിനാല്‍ പുറത്തേക്കുവരില്ല എന്നു പാമ്പ്‌ പറഞ്ഞു.


ഭയചകിതനായ കര്‍ഷകന്‍ വയലില്‍ വന്നിരുന്ന ഒരു വെള്ളക്കൊറ്റിയോടു തന്നെ പാമ്പില്‍ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കൊറ്റി പാമ്പിനെ കര്‍ഷകന്റെ ഉള്ളില്‍ നിന്നും കൊത്തിവലിച്ചെടുത്തു ദൂരെ ഏറിഞ്ഞു. പക്ഷേ അപ്പോഴേക്കും പാമ്പു കര്‍ഷകനെ കടിച്ചിരുന്നു.

പാമ്പിന്റെ വിഷം ശരീരത്തില്‍ പടരാതിരിക്കാന്‍ എന്താണു ഉപായം എന്നു കൊറ്റിയോടു ആരാഞ്ഞപ്പോള്‍ വെളുത്ത നിറമുള്ള ആറുപക്ഷികളുടെ മാംസം ഭക്ഷിച്ചാല്‍ മതി എന്നായിരുന്നു കൊറ്റിയുടെ ഉപദേശം. എങ്കില്‍ നിനക്കു നിറം വെളുപ്പല്ലേ, നിന്നില്‍ നിന്നു തുടങ്ങാം എന്നു പറഞ്ഞു കര്‍ഷകന്‍ ആ കൊറ്റിയുടെ കഴുത്തിനു പിടിച്ചു അതിനെ ഒരു കൂടയിലാക്കി തന്റെ കുടിലിലേക്കു കയറി.

വിവരങ്ങള്‍ എല്ലാം അറിഞ്ഞ കര്‍ഷകന്റെ ഭാര്യ കര്‍ഷകനെ കുറ്റപ്പെടുത്തി. നിങ്ങളെ സഹായിച്ച പക്ഷിയെ കൊല്ലാതെ തിരിച്ചയക്കണം എന്നു പറഞ്ഞു കര്‍ഷകന്റെ ഭാര്യ ആ കൂട തുറന്നു പക്ഷിയെ പുറത്തേക്കെടുത്തു. കൂടയില്‍ നിന്നു പുറത്തുവന്ന കൊറ്റി കര്‍ഷകന്റെ ഭാര്യയുടെ ഒരു കണ്ണും ചൂഴ്ന്നെടുത്താണു പറന്നുപോയത്.

നമ്മള്‍ ഉപകാരം ചെയ്തവരില്‍ നിന്നും പ്രത്യുപകാരം ഒരിക്കലും പ്രതീക്ഷിക്കരുത്. നമ്മള്‍ സഹായിച്ചവര്‍ നമ്മളെ സഹായിക്കും എന്നു കരുതുന്നത്‌ മലയുടെ മുകളിലേക്കു വെള്ളം ഒഴുകും എന്നു കരുതുന്നതുപോലെയാണ്‌ എന്ന ഗുണപാഠാത്തോടെയാണു ഈ കഥ അവസാനിക്കുന്നത്‌.

(കടപ്പാട്‌ - അധികാരത്തിന്റെ 48 നിയമങ്ങള്‍)

3 comments:

  1. ഒരു ആഫ്രിക്കന്‍ നടോടിക്കഥ.

    ReplyDelete
  2. ഗുണപാഠത്തിനു നന്ദി

    ReplyDelete
  3. അത്രയുംകൊണ്ട് നിന്നല്ലോ..

    ReplyDelete